ADVERTISEMENT

ന്യൂഡൽഹി∙ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യയ്ക്കും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ആകർ പട്ടേലിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ആംനസ്റ്റി ഇന്റർനാഷനലിന് 51.72 കോടി രൂപയും ആകാർ പട്ടേലിന് 10 കോടി രൂപയും ഇഡി പിഴയും ചുമത്തി. ഫെമ ആക്ട് ലംഘിച്ച് ഫണ്ട് സ്വീകരിച്ചതിനാണ് പിഴ.

യുകെയിലെ ആംനസ്റ്റി ഇന്റർനാഷനൽ, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) ഒഴിവാക്കുന്നതിനായി തങ്ങളുടെ ഇന്ത്യൻ സ്ഥാപനങ്ങളിലൂടെ നേരിട്ടുള്ള വിദേശ നിക്ഷപം (എഫ്ഡിഐ) വഴി വൻതോതിൽ വിദേശ സംഭാവനകൾ അയയ്ക്കുന്നുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇഡി ഫെമ ആക്‌ട് പ്രകാരം അന്വേഷണം ആരംഭിച്ചിരുന്നു. എൻജിഒ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഈ സംഭാവന അയച്ചിരുന്നതെന്ന് ഇഡി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത്.

English Summary: Amnesty India and its former CEO Aakar Patel penalised by ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com