ADVERTISEMENT

പട്ന ∙ വിവാഹമോചന കേസിൽ തനിക്കും കുടുംബത്തിനും എതിരായ അപകീർത്തി പ്രചരണം തുടർന്നാൽ ഭാര്യ ഐശ്വര്യ റായി കുടുംബത്തിൽ‍ കാട്ടിയ അതിക്രമങ്ങളുടെ വിഡിയോകൾ പുറത്തുവിടുമെന്ന് ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭീഷണി. വിവാഹമോചനത്തിനു നഷ്ടപരിഹാരമായി പത്തു കോടി രൂപ ഭാര്യ ആവശ്യപ്പെടുന്നതായും തേജ് പ്രതാപ് വെളിപ്പെടുത്തി.

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെയാകെ തകർക്കാനാണ് തന്റെ ഭാര്യയും അവരുടെ കുടുംബവും ശ്രമിക്കുന്നതെന്നു ലാലുവിന്റെ മൂത്ത മകനായ തേജ് പ്രതാപ് കുറ്റപ്പെടുത്തി. ഐശ്വര്യ റായി തന്റെ അമ്മയെ മർദിക്കുന്നതിന്റെയും സഹോദരങ്ങൾക്കു നേരെ അസഭ്യ വർഷം നടത്തുന്നതിന്റെയും വിഡിയോകൾ കൈവശമുണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു.

വിവാഹമോചന കേസുമായി ബന്ധപ്പെട്ടു താൻ നാലു വർഷമായി മൗനം പാലിക്കുകയായിരുന്നു. അതേസമയം, തനിക്കും കുടുംബത്തിനുമെതിരെ ഭാര്യാവീട്ടുകാർ ദുഷ്പ്രചരണം നടത്തുകയായിരുന്നു. ഇനിയും പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും സത്യം ബിഹാറിലെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാട്ടുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.

English Summary: Tej Pratap Yadav Threatens To Release Videos Of 'Abuse' After Marriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com