ADVERTISEMENT

തിരുവനന്തപുരം∙ കശ്മീരിലേക്കുള്ള സ്കേറ്റിങ് യാത്രയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ച അനസ് ഹജാസിന് ജന്മനാടിന്റെ അന്ത്യാജ്ഞലി. വെഞ്ഞാറമൂട് മാമൂട് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച അനസിന്റെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

ഹരിയാനയിലെ പിങ്ചോറില്‍വച്ച് ടാങ്കര്‍ ലോറിയിടിച്ചാണ് അനസ് മരിച്ചത്. ഹരിയാനയില്‍നിന്ന് അനസിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ വെഞ്ഞാറമൂട് പുല്ലംമ്പാറയിലെ വീട്ടിലെത്തിച്ചു. മേയ് 29നാണ് കന്യാകുമാരിയില്‍നിന്ന് കശ്മീര്‍ വരെ സ്കേറ്റിങ് ബോഡിലെ യാത്രയ്ക്ക് അനസ് പുറപ്പെട്ടത്.

ലക്ഷ്യത്തിലെത്താന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഹരിയാനയിലെ പിങ്ചോർ പൊലീസ് സ്റ്റേഷന് സമീപം ടാങ്കര്‍ ലോറിയിടിച്ച് അനസിന്റെ മരണം. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശി കൂനൻ വേങ്ങയിൽ അലിയാര് കുഞ്ഞിന്റെ മകനാണ് 31 വയസ്സുകാരനായ അനസ് ഹജാസ്.

English Summary: Malayali skateboarder Anas Hajas funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com