ADVERTISEMENT

ജംഷഡ്പുർ∙ വിവാഹം കഴിക്കുന്നതിന് വീട്ടുകാർ തടസ്സം നിന്നതോടെ പതിനഞ്ചുകാരിയും 37 വയസ്സുള്ള കാമുകനും ചേർന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. കാമുകനൊപ്പം ഇറങ്ങിപ്പോകുന്നതിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തതാണു െകാലപാതകത്തിൽ കലാശിച്ചത്.

ജാർഖണ്ഡിലെ കിഴക്കൻ സിങ്ബും ജില്ലയിലാണു സംഭവം. ഞായറാഴ്ച രാത്രി വീട്ടിൽനിന്നും ഒളിച്ചോടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾ പിടികൂടി. പിന്നാലെ തർക്കമായി. ഈ സമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറും െകാണ്ട് ഇരുവരും ചേർന്ന് മാതാപിതാക്കളെ അടിച്ചുെകാല്ലുകയായിരുന്നു. ചോരയിൽ കുളിച്ച നിലയിലാണ് രാവിലെ അയൽക്കാർ മൃതദേഹം കണ്ടെത്തിയത്. 42 വയസ്സുള്ള പിതാവും 35 വയസ്സുള്ള അമ്മയുമാണ് െകാല്ലപ്പെട്ടത്. കൊലയ്ക്കുശേഷം ബൈക്കിൽ നാടുവിട്ട പ്രതികളെ പൊലീസ് പിന്നീട് പിടികൂടി.

English Summary: Teenage girl, 37-year-old boyfriend kill her parents in Jamshedpur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com