മകളുടെ ഒളിച്ചോട്ടം തടഞ്ഞു; കാമുകനും പതിനഞ്ചുകാരിയും ചേർന്ന് മാതാപിതാക്കളെ വധിച്ചു
Mail This Article
ജംഷഡ്പുർ∙ വിവാഹം കഴിക്കുന്നതിന് വീട്ടുകാർ തടസ്സം നിന്നതോടെ പതിനഞ്ചുകാരിയും 37 വയസ്സുള്ള കാമുകനും ചേർന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. കാമുകനൊപ്പം ഇറങ്ങിപ്പോകുന്നതിനു പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തതാണു െകാലപാതകത്തിൽ കലാശിച്ചത്.
ജാർഖണ്ഡിലെ കിഴക്കൻ സിങ്ബും ജില്ലയിലാണു സംഭവം. ഞായറാഴ്ച രാത്രി വീട്ടിൽനിന്നും ഒളിച്ചോടാൻ ശ്രമിച്ചത് പെൺകുട്ടിയുടെ മാതാപിതാക്കൾ പിടികൂടി. പിന്നാലെ തർക്കമായി. ഈ സമയം കയ്യിൽ കിട്ടിയ ചുറ്റികയും പ്രഷർ കുക്കറും െകാണ്ട് ഇരുവരും ചേർന്ന് മാതാപിതാക്കളെ അടിച്ചുെകാല്ലുകയായിരുന്നു. ചോരയിൽ കുളിച്ച നിലയിലാണ് രാവിലെ അയൽക്കാർ മൃതദേഹം കണ്ടെത്തിയത്. 42 വയസ്സുള്ള പിതാവും 35 വയസ്സുള്ള അമ്മയുമാണ് െകാല്ലപ്പെട്ടത്. കൊലയ്ക്കുശേഷം ബൈക്കിൽ നാടുവിട്ട പ്രതികളെ പൊലീസ് പിന്നീട് പിടികൂടി.
English Summary: Teenage girl, 37-year-old boyfriend kill her parents in Jamshedpur