മൂന്നു ലക്ഷം വരെയുള്ള കാർഷിക വായ്പകൾക്ക് 1.5% പലിശയിളവ് നൽകാൻ കേന്ദ്രം
Mail This Article
ന്യൂഡൽഹി∙ കാർഷിക വായ്പകൾക്കു പലിശയിളവു നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് ആനുകൂല്യം. മൂന്നു ലക്ഷം വരെയുള്ള വായ്പകൾക്ക് ഒന്നര ശതമാനമാണു പലിശയിളവ്. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടു തീരുമാനമുണ്ടായത്. ഇതോടെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ ഇളവ് 1.5% ആയി പുനഃസ്ഥാപിക്കും.
ഇതിലൂടെ, 2022-23 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്കു വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കു (പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ മേഖലാ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, കംപ്യൂട്ടറൈസ്ഡ് പിഎസിഎസ് - പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍) കര്‍ഷകര്‍ക്ക് 3 ലക്ഷം രൂപ വരെ ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിന് 1.5% പലിശ ഇളവ് നല്‍കും. പലിശ ഇളവ് നല്‍കുന്നതിനുള്ള ഈ പിന്തുണയിലുണ്ടായിട്ടുള്ള ഈ വര്‍ധനവിനു പദ്ധതിക്ക് 2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 34,856 കോടി രൂപയുടെ അധിക ബജറ്റ് വിഹിതം ആവശ്യമാണ്.
English Summary: Agriculture Loan Interest To Be Reduced