മകളെ സ്കൂൾ ബസ് കയറ്റിവിട്ടശേഷം മടങ്ങി; ടിപ്പറിടിച്ച് യുവതിക്ക് ദാരുണാന്ത്യം
Mail This Article
×
കോഴിക്കോട് ∙ താമരശേരിയില്‍ മകളെ സ്കൂള്‍ ബസില്‍ കയറ്റിവിടാനെത്തിയ യുവതി ടിപ്പര്‍ കയറി മരിച്ചു. പനംതോട്ടം ഒാര്‍ക്കിഡ് ഹൗസിങ് കോളനിയിലെ ഫാത്തിമ സാജിത (30) ആണ് മരിച്ചത്. താമരശേരി- കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഒാഫിസിന് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
മകളെ സ്കൂൾ ബസില്‍ കയറ്റിവിട്ടശേഷം സാജിത റോഡുമുറിച്ചു കടന്ന് മറുഭാഗത്തേക്കു വരുമ്പോള്‍ നിയന്ത്രണം വിട്ടുവന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സ്വകാര്യ കണ്‍സ്ട്രക്‌ഷന്‍ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ഇതേ കമ്പനിയുടെ മറ്റൊരു ടിപ്പര്‍ കഴിഞ്ഞദിവസം സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിരുന്നു. ആബിദ് ആണ് സാജിതയുടെ ഭർത്താവ്. മക്കൾ: സമാൻ, ദിയ, ദിൽസാൻ, ആരിഫ്.
English Summary: Kozhikode Thamarassery Accident Death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.