ADVERTISEMENT

തിരുവനന്തപുരം∙ ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളെ വിമർശിക്കുന്നവർ കാലത്തിന്റെ ചുവരെഴുത്ത് വായിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ– തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ലിംഗസമത്വം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചില നേതാക്കളുടെ പ്രസ്താവനകൾ കണ്ടു. അവരെന്തിനാണ് ലിംഗ സമത്വത്തെ ഭയക്കുന്നത്?

അവരുടെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും മകൾക്കും തുല്യാവസരവും തുല്യ നീതിയും ലഭിക്കുന്നതിൽ അവർ എന്തുകൊണ്ടാണ് വിഷമിക്കുന്നത്? ഈ പ്രസ്താവനകൾക്ക് ശേഷം വീട്ടിലെത്തി സ്ത്രീകളോട് അഭിപ്രായം ചോദിക്കാൻ അവർ തയാറായാൽ ഇത്തരം പ്രസ്താവനകൾ അപ്പോൾ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം കളമശ്ശേരി - ആകാശ മിഠായി സീസൺ 2 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

സ്കൂളുകളിലെ യൂണിഫോമിന്റെ കാര്യത്തിൽ ഒരു നിർബന്ധവും ചെലുത്തുന്നില്ല. ഒരു സ്‌കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് പറയുന്നില്ല.  ബോയ്സ് അല്ലെങ്കിൽ ഗേൾസ് സ്കൂൾ മിക്സഡ് ആക്കണം എന്ന് നിർബന്ധിക്കുന്നില്ല. എന്നാൽ സ്വമേധയാ തീരുമാനമെടുത്ത് ഒരു സ്കൂൾ രംഗത്തു വന്നാൽ, അതിനു പിടിഎയുടെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും അനുവാദം ഉണ്ടെങ്കിൽ സർക്കാർ പുറംതിരിഞ്ഞ് നിൽക്കില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. 

സർക്കാരിന്റെ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാൽ വിജ്ഞാനം എല്ലാവർക്കും കരസ്ഥമാക്കാൻ കഴിയുന്ന കാലഘട്ടത്തിൽ,അതിനുള്ള അവസരം ഉള്ള കാലഘട്ടത്തിൽ ഏറെ നാൾ ഒരു കൂട്ടരെയും തെറ്റിദ്ധരിപ്പിക്കാൻ ആകില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. 

English Summary: Minister V Sivankutty on Gender neutrality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com