ADVERTISEMENT

നിലമ്പൂർ ∙ പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റ ഭാര്യ ഫസ്നക്ക് (28) മഞ്ചേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും മറച്ചു വയ്ക്കുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തെന്ന കുറ്റം ചുമത്തി ഫസ്നയെ ജൂലൈ 25ന് മേപ്പാടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസ് അന്വേഷിക്കുന്ന ഇൻസ്പെക്ടർ പി.വിഷ്ണുവാണ് വയനാട്ടിലെത്തി ഫസ്നയെ അറസ്റ്റ് ചെയ്തത്. റിമാൻഡിലായിരുന്ന ഫസ്ന ജാമ്യം കിട്ടിയതോടെ മഞ്ചേരി സബ് ജയിലിൽ നിന്ന് ഇന്നലെ പുറത്തിറങ്ങി. പ്രതിക്കു വേണ്ടി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ പി.കെ.ബാബു ഹാജരായി.

കേസിൽ ഷൈബിൻ അഷ്റഫ് ഉൾപ്പെടെ അറസ്റ്റിലായി റിമാൻഡ് ചെയ്ത 12 പ്രതികളിൽ ആദ്യമായാണ് ഒരാൾക്ക് ജാമ്യം ലഭിക്കുന്നത്. 2 പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.

English Summary: Wife of Kerala healer’s killer Shaibin Ashraf gets bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com