ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് (യു.യു.ലളിത്) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ജസ്റ്റിസ് ലളിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നവംബർ 8ന് വിരമിക്കുന്നതു വരെ അദ്ദേഹത്തിന് 74 ദിവസത്തെ കാലാവധിയുണ്ടാകും. എൻ.വി.രമണയുടെ പിൻഗാമിയായാണു നിയമനം.

പുതിയ കേസുകളുടെ ലിസ്റ്റിങ് പ്രക്രിയ കഴിയുന്നത്ര ലളിതവും ഫലപ്രദവും വേഗത്തിലുള്ളതും സുതാര്യവുമാക്കാൻ ശ്രമിക്കുമെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. സുപ്രീം കോടതിയിൽ സ്ഥിരം അഞ്ചംഗ ബെഞ്ച് ഉണ്ടാകുമെന്നും മൂന്നംഗ ബെഞ്ചുകൾക്ക് വിടുന്ന കേസുകളുടെ വാദം വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച എൻ.വി.രമണ പിൻഗാമിയായി ജസ്റ്റിസ് ലളിതിന്റെ പേര് നാമനിർദേശം ചെയ്യുകയായിരുന്നു.

1957 നവംബർ 9ന് ജനിച്ച ജസ്റ്റിസ് യു.യു.ലളിത്, 1983 ജൂണിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. ബോംബെ ഹൈക്കോടതിയിൽ രണ്ട് വർഷം പ്രാക്ടീസ് ചെയ്ത ശേഷം 1986 ജനുവരിയിൽ ഡൽഹിയിലേക്ക് മാറി. 2004ൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി നിയമിതനായി. 2014 ഓഗസ്റ്റ് 13ന് സുപ്രീം കോടതി ജഡ്ജിയായി.

English Summary: Justice UU Lalit sworn in as 49th Chief Justice of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com