ADVERTISEMENT

റാഞ്ചി ∙ പ്രണയം നിരസിച്ചതിന്റെ പേരിൽ, വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം രാജ്യത്തെ നടുക്കിയിരുന്നു. ഗുരുതരമായി െപാള്ളലേറ്റ പത്തൊൻപതുകാരി ചികിത്സയിൽ ഇരിക്കെയാണു മരിച്ചത്. പൊലീസ് പിടികൂടിയ പ്രതി നിറഞ്ഞ ചിരിയോടെ ജീപ്പിൽ കയറി പോകുന്ന വിഡിയോ ഇപ്പോൾ സൈബർ ലോകത്തു നിറയുകയാണ്. സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയരുമ്പോഴാണു പ്രതിയുടെ ചിരിയും ചർച്ചയാകുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാറുഖ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ ജനല്‍ വഴി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സൗഹൃദം സ്ഥാപിക്കാനായി പ്രതി നിരന്തരം ശ്രമിച്ചിരുന്നെന്നു പെണ്‍കുട്ടി പൊലീസിന് മരണമൊഴി നല്‍കി. പത്തു ദിവസം മുൻപ് ഇയാള്‍ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. താനുമായി സൗഹൃദം സ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഇതേ ആവശ്യവുമായി വീണ്ടും വിളിച്ചു. സംസാരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചു.

ചൊവ്വാഴ്ച യുവാവിന്റെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിക്കാമെന്നു പിതാവ് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കി. ഇതിനുശേഷം എല്ലാവരും ഉറങ്ങാന്‍ പോയി. ഇതിനു പിന്നാലെയാണ് പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തിയത്. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ച് പിതാവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളാണ് തീയണച്ച് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

English Summary: Man who set girl on fire in Jharkhand's Dumka seen smiling in police custody | Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com