എകെജി സെന്ററിലെ പടക്കമേറ്: പ്രതിയെ എത്തിച്ച് തെളിവെടുത്തു; പൊലീസ് കസ്റ്റഡി നീട്ടില്ല
Mail This Article
×
തിരുവനന്തപുരം∙ എകെജി സെന്‍ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് എകെജി സെന്‍ററിലെത്തിച്ച് തെളിവെടുത്തു. സുരക്ഷ കണക്കിലെടുത്ത് പുലര്‍ച്ചെ നാലരയോടെയാണ് അതീവ രഹസ്യമായി തെളിവെടുപ്പ് നടത്തിയത്. പൊലീസ് വാഹനം ഒഴിവാക്കിയാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്.
ആക്രമണസമയത്ത് ധരിച്ചിരുന്ന ടീഷര്‍ട്ട് കായലില്‍ എറിഞ്ഞെന്ന് ജിതിന്‍ മൊഴി നല്‍കി. ആദ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ വസ്ത്രം നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന. ജിതിന്‍ സഞ്ചരിച്ച സ്കൂട്ടറിനെ കുറിച്ച് സൂചന കിട്ടിയെന്നും അന്വേഷണസംഘം പറയുന്നു.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ ജിതിനെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി നീട്ടി ചോദിക്കേണ്ട എന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.
English Summary: AKG Centre attack updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.