ADVERTISEMENT

ന്യൂഡൽഹി∙ തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ (ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്) നിയമിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശുപാർശ ചെയ്തു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ശുപാർശ കൈമാറിയത്. 74 ദിവസത്തെ കാലാവധിക്കുശേഷം യു.യു.ലളിത് നവംബർ എട്ടിന് വിരമിക്കും. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ ഒൻപതിനു ചുമതലയേൽക്കും. 2024 നവംബർ 10 വരെ രണ്ടുവർഷമാണ് അദ്ദേഹത്തിന്റെ കാലാവധി.

2016 മേയ് 13ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഡി.വൈ.ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. ബോംബെ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ ഇന്ത്യയുടെ അഡിഷനൽ സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചു. നിലവിൽ നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ്.

English Summary: Chief Justice of India UU Lalit nominates Justice DY Chandrachud as his successor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com