ADVERTISEMENT

കണ്ണൂർ ∙ കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ മൃതദേഹം പയ്യാമ്പലത്തു സംസ്കരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെയും നൂറുകണക്കിനു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സതീശൻ പാച്ചേനിയുടെ മകൻ ജവഹർ ചിതയ്ക്കു തീ കൊളുത്തി. 

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിലേക്ക് എത്തിച്ചപ്പോൾ. ചിത്രം. സമീർ എ.ഹമീദ്
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിലേക്ക് എത്തിച്ചപ്പോൾ. ചിത്രം. സമീർ എ.ഹമീദ്

സതീശൻ പാച്ചേനിക്കു വീട് നിർമിച്ചു നൽകുമെന്നു കെപിസിസി പ്രസിഡന്റ് സർവകക്ഷി അനുശോചന യോഗത്തിൽ പ്രഖ്യാപിച്ചു. പക്ഷാഘാതം മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് 19നു രാത്രി മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാച്ചേനി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അന്തരിച്ചത്. 

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അന്തിമോപചാരം അർപ്പിക്കുന്നു. ചിത്രം∙ ധനേഷ് അശോകൻ∙മനോരമ
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അന്തിമോപചാരം അർപ്പിക്കുന്നു. ചിത്രം∙ ധനേഷ് അശോകൻ∙മനോരമ

English Summary: KPCC member Satheesan Pacheni's cremation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com