ADVERTISEMENT

ടാറ്റ വെറും കച്ചവടക്കാരല്ല, മറിച്ച് വ്യവസായികളാണ്– ഇന്ത്യൻ വ്യവസായ ലോകത്തെ ധാരണകളിലൊന്നാണിത്. ഒരുപക്ഷേ എയർ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമായപ്പോൾ ഇന്ത്യക്കാർ സന്തോഷിച്ചതിന്റെ കാരണവും ഇതായിരിക്കാം. ടാറ്റാ സ്റ്റീലാണോ, പേടിക്കേണ്ട. വീടു പണിയുന്നവരുടെയും വിശ്വാസം ഇതാണ്. ടാറ്റയുടെ ഏതെങ്കിലും ഒരുൽപന്നം ഉപയോഗിക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. വർഷങ്ങൾകൊണ്ട് ടാറ്റ നേടിയതാണ് ഈ വിശ്വാസം. ടാറ്റയ്ക്ക് പൊതുസമൂഹത്തിലുള്ള ഈ സ്വീകാര്യത, ഗ്രൂപ്പിന്റെ അനേകം കമ്പനികൾ ചേർന്ന് വർഷങ്ങളുടെ പരിശ്രമം കൊണ്ടുണ്ടാക്കിയാതാണ്. ഈ കമ്പനികളെയൊക്കെ നയിച്ചതാകട്ടെ ഇന്ത്യൻ വ്യവസായ ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരും. അവരിൽ മുന്നിലാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജാംഷെഡ് ജെ. ഇറാനിയുടെ (86) സ്ഥാനം. ദൗത്യം പൂർത്തിയാക്കി ഇറാനി മടങ്ങുമ്പോൾ ഇന്ത്യൻ വ്യവസായലോകം ഓർക്കുന്നു- വിട, സ്റ്റീൽ മാൻ ഓഫ് ഇന്ത്യ. നാലു പതിറ്റാണ്ട് തന്റെ കർമമണ്ഡലമായിരുന്ന ജാർഖണ്ഡിലെ ജാംഷെഡ്പൂരിലാണ് അദ്ദേഹം അന്തരിച്ചത്. എന്തു കൊണ്ടാണ് ഇറാനിയെ സ്റ്റീൽ മാൻ എന്നു വിളിക്കുന്നത്? ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തെ എങ്ങനെയാണ് അദ്ദേഹം നവീകരിച്ചത്? റൂസി മോഡിയെപ്പോലുള്ള പ്രഗത്ഭർ ടാറ്റാ സ്റ്റീൽ ഭരിച്ചിട്ടും ഇറാനിയെയാണ് ഈ മേഖലയിലെ ഏറ്റവും പ്രധാന വ്യക്തിത്വമായി എല്ലാവരും കണക്കു കൂട്ടുന്നത്. എന്തുകൊണ്ടായിരിക്കും അത്? അടിയന്തര കാര്യങ്ങളിൽ പോലും തീരുമാനങ്ങൾ ഉണ്ടാകുന്നത് വളരെ സമയമെടുത്ത്, കാലപ്പഴക്കം വന്ന സാങ്കേതിക വിദ്യ, ആവശ്യത്തിലുമധികം ജീവനക്കാർ... ഇങ്ങനെയൊക്കെയായിരുന്നു ഇറാനി ചുമതല ഏറ്റെടുക്കുമ്പോൾ ടാറ്റാ സ്റ്റീൽ. ഇതെല്ലാം എങ്ങനെ ഒരു മാജിക്കുകാരനെപ്പോലെ, തന്റെ പ്രഫഷനൽ സമീപനത്താൽ മാറ്റിയെടുത്തു ഇറാനി? ആ ജീവിതത്തിലൂടെ ഒരു യാത്ര...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com