ഫ്ലോറിഡയിൽ ഇത്തവണ ഡമോക്രാറ്റ് സ്ഥാനാർഥി ചാർളി ക്രിസ്റ്റിനെ നിഷ്പ്രഭനാക്കി വിജയം നേടിയപ്പോൾ ‘ന്യൂയോർക്ക് പോസ്റ്റ്’ തങ്ങളുടെ പത്രത്തിന്റെ ആദ്യ പേജിൽ റിപ്പബ്ലിക്കൻ ഗവർണർ റോൺ ‘ഡിസാന്റിസി’നെ വിശേഷിപ്പിച്ചത് ‘ഡിഫ്യൂച്ചർ’ എന്നാണ്. അമേരിക്കയുടെ ഭാവി എന്നാണ് പത്രം ഉദ്ദേശിച്ചത്. ഡിസാന്റിസ് അടുത്ത തിരഞ്ഞെടുപ്പിൽ, 2024ൽ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുമെന്നും പ്രായാധിക്യം ബാധിച്ച ജോ ബൈഡനെ പരാജയപ്പെടുത്തി അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒരു പ്രഖ്യാപനം വന്നത്; 2024–ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അമേരിക്കയെ വീണ്ടും ‘ശ്രേഷ്ഠ അമേരിക്ക’യാക്കുമെന്നുമായിരുന്നു അത്. സാക്ഷാൽ ഡോണൾഡ് ട്രംപ് വക. റിപ്പബ്ലിക്കൻ പാർട്ടിയുടേയോ ഡമോക്രാറ്റിക് പാർട്ടിയുടേയോ സ്ഥാനാർഥികൾ ആരെന്നോ, ആർക്കായിരിക്കും മുൻതൂക്കമെന്നോ ഉള്ള കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ലെങ്കിലും വളരെ നേരത്തേ തന്നെ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്താകും? ആ സ്ഥാനാർഥി പ്രഖ്യാപനംകൊണ്ട് ട്രംപിനു മേലുള്ള കുറ്റാരോപണങ്ങൾ ഇല്ലാതാകുമോ? ട്രംപിന്റെ സ്ഥാനാർഥിത്വം സത്യത്തിൽ റിപ്പബ്ലിക്കന്‍ പാർട്ടിയുടെ സാധ്യതകളെ തന്നെ ഇല്ലാതാക്കുമോ? അമേരിക്ക ചോദിക്കുന്ന ചോദ്യങ്ങൾ ഇങ്ങനെയൊക്കെയാണ്– വിശദമായി പരിശോധിക്കാം...
HIGHLIGHTS
- യുഎസിൽ ട്രംപിന് കുരുക്കു മുറുക്കി ബൈഡൻ സർക്കാരും
- ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് റിപ്പബ്ലിക്കൻ പാർട്ടിക്കും തലവേദന