‘ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്; ആത്മഹത്യാക്കുറിപ്പിലെ ആളുകളെ അറിയില്ല’
Mail This Article
×
കൊച്ചി ∙ പഴനിയിൽ ആത്മഹത്യ ചെയ്ത ദമ്പതികൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് സ്ഥലം കൗൺസിലർ. മരിച്ച രഘുരാമൻ കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചവരെപ്പറ്റി അറിയില്ലെന്നും കൗൺസിലർ പറഞ്ഞു.
എറണാകുളം പള്ളുരുത്തി സ്വദേശികളായ രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്ന് ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു.
ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സൂചിപ്പിച്ച് ഏഴു പേരുടെ പേരുകളും കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്നു കുറിപ്പിൽ പറയുന്നു.
English Summary: Malayali couple found dead in Palani updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.