ADVERTISEMENT

ഖാണ്ഡവ∙ മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്ന് സഹോദരി പ്രിയങ്ക ഗാന്ധി. സെപ്റ്റംബര്‍ ഏഴിനു തുടങ്ങിയ രാഹുലിന്റെ യാത്ര, മഹാരാഷ്ട്രയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്കു കടന്നിരിക്കുന്നത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത് അഴിമതിക്കാരായ എംഎല്‍എമാര്‍ക്ക് 20-25 കോടി നല്‍കിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനു കീഴില്‍ ജനാധിപത്യപരമായ എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുല്‍ പറഞ്ഞു. വിദ്വേഷം, അക്രമം, രാജ്യത്തു പരത്തുന്ന ഭീതി എന്നിവയ്ക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയുമാണ് യാത്രയെന്നും രാഹുല്‍ വ്യക്തമാക്കി. 

ഇന്ന് രാഹുലും പ്രിയങ്കയും ഖാണ്ഡവയിലെ ബൊര്‍ഗോണില്‍നിന്നാണ് യാത്ര ആരംഭിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും ഗോത്രവിഭാഗ നേതാവുമായ താന്തിയ ഭീലിന്റെ ജന്മസ്ഥലം ഇരുവരും സന്ദര്‍ശിക്കും. ഗോത്രവിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്കു തടയിടാന്‍ ബിജെപിയും രംഗത്തുണ്ട്. താന്തിയ ഭീലിന്റെ ജന്മസ്ഥലത്തുനിന്ന് ബിജെപി ഇന്നലെ ജന്‍ജാതീയ ഗൗരവ് യാത്ര ആരംഭിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നാല് മന്ത്രിമാരും പങ്കെടുത്തു.

English Summary: Sister Priyanka Joins Rahul Gandhi's Yatra in Madhyapradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com