ADVERTISEMENT

പട്ന∙ പാലിഗഞ്ച് മതപരിവർത്തന വിവാദത്തെ കുറിച്ചു ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകൻ ‘മോദിയുടെ ഏജന്റാണോ’യെന്നു ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങിന്റെ മറുചോദ്യം. ക്ഷുഭിതനായ ജഗദാനന്ദ സിങ് ‘‘എന്റെ പത്ര സമ്മേളനമാണോ, തന്റെ പത്രസമ്മേളനമാണോ ഇത്’’ എന്നും മാധ്യമ പ്രവർത്തകനോടു ചോദിച്ചു.

മതപരിവർത്തന ആരോപണത്തിന്റെ പേരിൽ പാലിഗഞ്ച് ഗ്രാമത്തിൽ സംഘർഷമുണ്ടായതിൽ ആർജെഡിയുടെ നിലപാടെന്തെന്നു മാധ്യമ പ്രവർത്തകൻ ആവർത്തിച്ചു ചോദിച്ചപ്പോഴാണ് ജഗദാനന്ദ സിങ് രോഷാകുലനായത്. താൻ മോദിയുടെ ഏജന്റാണെങ്കിൽ മോദിയോടു പോയി ചോദിക്കണമെന്നും ജഗദാനന്ദ സിങ് പറഞ്ഞു.

പാലിഗഞ്ച് മതപരിവർത്തന വിവാദം ജെഡിയു സംസ്ഥാന അധ്യക്ഷൻ ഉമേഷ് ഖുഷ്വാഹയ്ക്കും തലവേദനയായി. മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ ഇക്കാര്യം ചോദിച്ചപ്പോൾ ഉമേഷ് ഖുഷ്വാഹ ഉത്തരം പറയാതെ സ്ഥലം വിട്ടു.

English Summary: Jagdanand Singh got angry about the question of conversion in Bihar and told journalist Modi's agent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com