‘കോടിയേരിയുടെ ചരമോപചാരം വായിക്കേണ്ടിവന്നതില്‍ ദുഃഖം’: പുതിയ റോളിലേക്ക് ഷംസീർ
Mail This Article
തിരുവനന്തപുരം∙ നിയമസഭയുടെ നാഥനായി ആദ്യമായി സഭ നിയന്ത്രിച്ച് എ.എൻ. ഷംസീർ. സംസ്ഥാനത്തെ 24–ാം സ്പീക്കറായ ഷംസീർ, 15–ാം നിയമസഭയുടെ ഏഴാം സമ്മേളനമാണ് ആദ്യമായി നിയന്ത്രിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലെ പുതിയ റോളിലേക്ക് ഇന്നു മുതല്‍ മാറുകയാണെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീർ പറഞ്ഞു.
‘‘അതില്‍ സന്തോഷമുണ്ട്, നിയമസഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കും. രാഷ്ട്രീയ ഗുരുവായ കോടിയേരിയുടെ ചരമോപചാരം ആദ്യദിനം തന്നെ വായിക്കേണ്ടിവന്നതില്‍ ദുഃഖമുണ്ട്.’’– സ്പീക്കറായ ശേഷമുള്ള ആദ്യനിയമസഭാ സമ്മേളനത്തിന് പുറപ്പെടുമ്പോൾ എ.എന്‍.ഷംസീര്‍ പറഞ്ഞു.
തലശ്ശേരിയിൽനിന്നുള്ള സിപിഎം അംഗമായ എ.എൻ.ഷംസീർ, സെപ്റ്റംബറിലാണ് സ്പീക്കറായി സ്ഥാനമേറ്റെടുത്തത്. എം.ബി.രാജേഷ് മന്ത്രിസഭാംഗമായതിനെ തുടർന്നാണ് ഷംസീറിനെ സ്പീക്കറാക്കാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ ഷംസീറിന് 96 വോട്ടും കോൺഗ്രസിന്റെ സ്ഥാനാർഥി അൻവർ സാദത്തിന് 40 വോട്ടുമാണ് ലഭിച്ചത്.
English Summary: Speaker AN Shamseer Chairs Kerala Assembly