സോളർ പീഡനക്കേസ്: എ.പി. അനിൽകുമാറിനും സിബിഐയുടെ ക്ലീൻ ചിറ്റ്; റിപ്പോർട്ട് കോടതിയിൽ
Mail This Article
തിരുവനന്തപുരം∙ സോളർ പീഡനക്കേസ് പരാതിയിൽ കോൺഗ്രസ് എംഎൽഎ എ.പി.അനിൽകുമാറിനു സിബിഐയുടെ ക്ലീൻ ചിറ്റ്. അനിൽ കുമാറിനെതിരെ തെളിവില്ലെന്നു സിബിഐ റിപ്പോർട്ട് നൽകി. ഇതു തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. നേരത്തെ ഹൈബി ഈഡനും അടൂർ പ്രകാശിനും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.പി. അബ്ദുല്ലക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്.
ആദ്യം പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2021 ജനുവരിയിലാണു സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഓഗസ്റ്റില്‍ സിബിഐ കേസ് ഏറ്റെടുത്തു. ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെ ആറു എഫ്ഐആറാണ് റജിസ്റ്റര്‍ ചെയ്തത്.
English Summary: CBI Gives Clean Chit to Congress MLA AP Anilkumar