ADVERTISEMENT

ഹൈദരാബാദ്∙ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) എംഎൽഎമാരെ ചാട്ടിക്കുപിടിക്കാനുള്ള ‘ഓപ്പറേഷൻ കമല’ ശ്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറി തെലങ്കാന ഹൈക്കോടതി. ബിജെപിയുമായി ബന്ധമുള്ള ആളുകളാണ് ബിആർഎസിന്റെ എംഎൽഎമാരെ പണം വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ ആരോപണം.

രാഷ്ട്രീയപരമായി ഏറെ മാനങ്ങളുള്ള കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ സംഘത്തെ പിരിച്ചുവിടാനും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ഹൈക്കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവും അഭിഭാഷകനുമായ റാം ചന്ദർ റാവു പറഞ്ഞു.

അന്ന് തെലങ്കാന രാഷ്ട്ര സമിതിയി ആയിരുന്ന ബിആർഎസ്സിലെ നാലു എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച മൂന്നുപേരെ കോടിക്കണക്കിനു രൂപയുമായി പൊലീസ് പിടികൂടിയിരുന്നു. നാല് എംഎൽഎമാരെ നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ശ്രമമെന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ ആരോപണം. ഇതിനു പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവും കെസിആർ ഉയർത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാറെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടിരുന്നതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

English Summary: Setback For KCR In Court, Poaching Of MLAs To Be Handled By CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com