Premium

അത് കോവിഡിനേക്കാൾ മാരക പ്രതിസന്ധി; ഡോളർ അടിച്ചിറക്കി അമേരിക്കൻ ചതി, പ്രൈസ് ക്യാപ് പൊളിഞ്ഞാൽ ദുരിതം

HIGHLIGHTS
  • ക്രൂഡ് ഓയിൽ– പ്രകൃതിവാതക വില 2023ൽ ലോക സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതെങ്ങനെ?
  • സൗദിയടക്കമുള്ള ഒപെക് രാജ്യങ്ങൾ ചൈനയോട് അടുക്കുന്നത് മധ്യപൂർവേഷ്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചേക്കാം
  • ജി-7 രാജ്യങ്ങളും യൂറോപ്പും തിരിച്ചുവരാനാകാത്ത വിധം തകർച്ചയിലേക്കു വീണു പോകുമോ?
  • ഇന്ത്യയും ചൈനയും തുർക്കിയുമടക്കമുള്ള രാജ്യങ്ങൾ ആഗോള മാന്ദ്യത്തെ അതിജീവിക്കുമോ?– മനോരമ പ്രീമിയം ഇയർ എൻഡർ സ്പെഷൽ
russia-ukraine-war
റഷ്യ പിടിച്ചെടുത്ത ഡൊണെട്സ്ക് മേഖലയിൽ, റഷ്യൻ സൈന്യത്തിൽ പുതുതായി ചേർന്നയാൾ റോക്കറ്റ്–പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറിന്റെ പ്രവർത്തനം പരിശീലിക്കുന്നു. ചിത്രം: REUTERS/Alexander Ermochenko
SHARE

കോവിഡിനു പിന്നാലെ ലോകം മുഴുവൻ മറ്റൊരു മഹാമാരി പോലെ പടരുകയാണ് ആഗോള ഊർജ പ്രതിസന്ധി. 2020 മുതൽ തുടങ്ങിയ ഊർ‌ജ പ്രതിസന്ധി രണ്ടു വർഷം പിന്നിട്ടിട്ടും ലോകമെങ്ങും ഇപ്പോഴും തീവ്രവ്യാപനം തുടരുന്നു. നിലവിലെ രാഷ്ട്രീയ– നയതന്ത്ര അവസ്ഥകൾ തുടരുകയാണെങ്കിൽ 2023 ലോകത്തിനു സമ്മാനിക്കാൻ പോകുന്നത് സമാനതകളില്ലാത്ത ഊർജ പ്രതിസന്ധിയാകും. ലോകത്തിന് ആവശ്യമായ ഊർജത്തിന്റെ ദാരിദ്ര്യമല്ല, മറിച്ചു പതിറ്റാണ്ടുകളായി ലോകമെങ്ങും സുസ്ഥിരമായിരുന്ന ഉൽപാദന– വിതരണ ശൃംഖലകളിൽ ഉണ്ടായ അല്ലെങ്കിൽ ഉണ്ടാക്കിയ കടുത്ത താളപ്പിഴകളാണ് ഊർജ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിലേക്കു ലോകത്തെ ആദ്യം നയിച്ചത് കോവിഡിനെ തുടർന്നുണ്ടായ ഡിമാൻഡ് ആൻഡ് സപ്ലൈ പ്രതിസന്ധിയാണ്. എന്നാൽ അതിനു പിന്നാലെ കളംപിടിച്ച യുക്രെയ്ൻ– റഷ്യൻ യുദ്ധം ലോകത്തിന്റെ ഊർജ സമവാക്യങ്ങളെ ആകെ തകിടം മറിച്ചു. ഫലമോ, ഇന്ധനവില എക്കാലത്തെയും ഉയരങ്ങളിലേക്കു കുതിച്ചു. റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും പ്രൈസ് ക്യാപ് ഏർപ്പെടുത്താനുള്ള ജി–7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും നീക്കം ആഗോള ക്രൂഡ് ഓയിൽ വിപണികളെ ഇപ്പോഴേ ചൂടുപിടിപ്പിച്ചു തുടങ്ങി. വരും നാളുകളിൽ ഇന്ധന വിലകൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചേക്കും. ഉയർന്ന വിലയും ഊർജ ദൗർലഭ്യതയും ലോകമെങ്ങും കടുത്ത സാമ്പത്തികമാന്ദ്യവും സൃഷ്ടിച്ചേക്കും. നിലവിൽ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയ ഒട്ടേറെ രാജ്യങ്ങളിൽ ഇതു കലാപങ്ങൾക്കും ഭരണ മാറ്റത്തിനും വഴിയൊരുക്കാവുന്ന സാഹചര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ കോവിഡിനേക്കാൾ‌ മാരകമായിരിക്കും ഊർജ പ്രതിസന്ധിയുടെ അനന്തരഫലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA