ADVERTISEMENT

തിരുവനന്തപുരം∙ പൊലീസിനു വിവരം നല്‍കിയതിനു ലഹരി മാഫിയയുടെ മര്‍ദനമേറ്റ അമ്മയുടെയും മകളുടെയും പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്. മര്‍ദിച്ചയാളുടെ പേര് സഹിതം പരാതി നല്‍കി 12 ദിവസമായിട്ടും വെഞ്ഞാറമൂട് പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

ലഹരി മാഫിയയുമായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപണമുയർന്നു. ലഹരി മാഫിയയെപ്പറ്റി പൊലീസിനു വിവരം നല്‍കിയതിന് ഈ മാസം ഏഴിനാണ് അമ്മയ്ക്കും വിദ്യാര്‍ഥിയായ മകള്‍ക്കും മര്‍ദനമേല്‍ക്കേണ്ടി വന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെയും പിടിച്ചില്ല. ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.

Read Also: തേജസ്വി എമർജൻസി വാതിൽ തുറന്നില്ല, മാപ്പ് പറഞ്ഞില്ല: പിന്തുണച്ച് അണ്ണാമലൈ

ലഹരിമാഫിയയെ കുറിച്ചറിഞ്ഞാല്‍ പൊലീസിനു വിവരം നല്‍കണമെന്ന സ്കൂളിലെ ബോധവല്‍ക്കരണ ക്ലാസ് കഴിഞ്ഞയുടനെയായിരുന്നു സമീപത്തെ സംഘത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞതെന്ന് അമ്മ ചൂണ്ടിക്കാട്ടി. ഇനിയൊരമ്മയ്ക്കും മകള്‍ക്കും ഈ ഗതിയുണ്ടാകാതിരിക്കാനാണു പോരാട്ടം. പൊലീസിന്‍റെ നിലപാടില്‍ ദുഃഖമുണ്ടെന്നു മകളും പറഞ്ഞു. 

English Summary: Police inaction against Drug mafia they attacked mother and daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com