മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; ഉപാധ്യക്ഷയുൾപ്പെടെ ആശുപത്രിയിൽ

maradu-municipality-1
മരട് നഗരസഭ (Photo: Manorama News)
SHARE

കൊച്ചി∙ മരട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. പരുക്കേറ്റ ഉപാധ്യക്ഷ രശ്മി സനിലിനെയും മുതിർന്ന അംഗം ബേബി പോളിനെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പേസ്മേക്കർ ഉപയോഗിക്കുന്നതിനാൽ രശ്മി സനിലിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ട്. ഡിവിഷൻ ഫണ്ട് അനുവദിക്കുന്നതിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണു സംഘർഷമുണ്ടായത്. 

അതേസമയം, തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷയ്ക്ക് എതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസം പാസായില്ല. അവിശ്വാസ ചർച്ച ബഹിഷ്‌കരിച്ച് ആദ്യം തന്നെ 23 എൽഡിഎഫ് അംഗങ്ങൾ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കുശേഷം എൽഡിഎഫുമായോ ബിജെപിയുമായോ സംഖ്യത്തിന് ഇല്ലെന്നു പറഞ്ഞ് എട്ട് കോൺഗ്രസ് അംഗങ്ങളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.

പിന്നാലെ സ്വതന്ത്ര അംഗവും യോഗം ബഹിഷ്‌കരിച്ചതോടെ 49 അംഗ കൗൺസിലിൽ അവിശ്വാസത്തെ പിന്തുണയ്ക്കുന്ന 17 ബിജെപി അംഗങ്ങൾ മാത്രമായി. തുടർന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു.

English Summary: Councilors clash at Maradu Municipality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS