ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. ബജറ്റ് പാസാക്കുന്നതിനു മുന്‍പുള്ള മറുപടി പ്രസംഗത്തിലാണു ധനമന്ത്രി ബജറ്റിലെ ഒഴിവാക്കലുകളും കൂട്ടിചേര്‍ക്കലുകളും പ്രഖ്യാപിക്കുക. അതേസമയം, ഇന്ധന സെസില്‍നിന്നു പിന്നോട്ടില്ലെന്ന സൂചനയാണ് എല്‍ഡിഎഫ് നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയത്.

ലീറ്ററിന് രണ്ടു രൂപ ചുമത്തിയ ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറയ്ക്കണമെന്ന അഭിപ്രായം മുന്നണിയിലും സിപിഎമ്മിലും ചിലര്‍ക്കുണ്ട്. ജനങ്ങളെ ബാധിക്കുന്ന സെസ് കുറയ്ക്കുകയാണെങ്കിൽ അക്കാര്യം ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കണ്ടതില്ലേ എന്നു ചില എംഎല്‍എമാര്‍ സംശയമുന്നിയിച്ചിരുന്നു. സെസ് സംസ്ഥാനത്തിന് അനിവാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയതോടെ അതിനു വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്കു സര്‍ക്കാരും മുന്നണിയും എത്തിയതായാണു സൂചന. ഇന്ധന സെസിനെതിരെ ജനകീയ പ്രതിഷേധമില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.

English Summary: Decision pending on fuel cess in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com