ADVERTISEMENT

അഗര്‍ത്തല∙ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിനായിരിക്കുമെന്ന് കോൺഗ്രസ്. സിപിഎമ്മിലെ മുതിർന്ന ഗോത്രവിഭാഗം നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി പരിഗണിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു.

സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് ഇക്കാര്യം പറഞ്ഞത്. ത്രിപുര, സിക്കിം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് അജയ് കുമാര്‍. സംസ്ഥാനത്ത് ബിജെപിക്ക് അഞ്ച് സീറ്റുകള്‍ പോലും ജയിക്കാന്‍ കഴിയില്ലെന്നും അജയ് കുമാര്‍ അവകാശപ്പെട്ടു.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തില്‍ നിന്ന്  സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു. എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സിപിഎം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല. ഗോത്രവിഭാഗത്തിൽ നിന്നുള്ള സിപിഎം നേതാവ് ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. 60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 16നാണ് വോട്ടെടുപ്പ് നടക്കുന്നത്. 

 

English Summary: CPM tribal leader to be CM if Left-Cong voted to power in Tripura: AICC leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com