ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയിട്ടില്ലെന്ന് ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂർ. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും ആരോപണത്തിനു പിന്നില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും സൈബി, ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. സൈബിയുടെ വിശദീകരണം പരിശോധിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഉടൻ യോഗം ചേരും.

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ സൈബിക്കെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങിയിരുന്നു. കേന്ദ്ര നിയമ മന്ത്രായലത്തിൽനിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സംഭവത്തിൽ സൈബിയുടെ വിശദീകരണം തേടാനും ബാർ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണം നിഷേധിച്ച് സൈബി ബാർ കൗൺസിലിന് കത്തു നൽകിയത്.

തനിക്കെതിരെ ഗൂഢാലോചന നടന്നെന്നാണ് സൈബി നൽകിയ പ്രധാന വിശദീകരണം. താൻ ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയിട്ടില്ല. അഭിഭാഷക അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിനു പിന്നിൽ. ഈ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിൽ താൻ നിരപരാധിയാണെന്നും സൈബി വിശദീകരിച്ചിട്ടുണ്ട്. വിശദീകരണം പരിശോധിക്കുന്നതിനായി ബാർ കൗൺസിൽ ഓഫ് കേരളയുടെ യോഗം ഇന്നു തന്നെ ചേരുമെന്നാണ് വിവരം.

നേരത്തെ, ഒരു കൂട്ടം അഭിഭാഷകരാണ് സൈബിക്കെതിരെ കേന്ദ്ര നിയമ മന്ത്രാലയത്തിനു പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും തേടുമെന്ന് ബാർ കൗൺസിൽ അറിയിച്ചു.

English Summary: Adv. Saiby Jose Kidangoor Denies Allegations Levelled Against Him In A Letter To Bar Council Of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com