ADVERTISEMENT

തിരുവനന്തപുരം ∙ കുണ്ടമൺകടവിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യം ശേഖരിച്ച പല തെളിവുകളും കാണാനില്ലെന്ന് പരാതി. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും നഷ്ടമായി. മൊഴികളുടെ കയ്യെഴുത്തുപ്രതികളും കാണാനില്ല. ആദ്യഘട്ടത്തിലെ അന്വേഷണ സംഘത്തിന്‍റെ വീഴ്ചയാണെന്നു നിലവിലെ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിയെ അറിയിച്ചു.

ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ കൃഷ്ണകുമാറിനെ (45) കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ പ്രകാശാണു കേസിലെ ഒന്നാം പ്രതി. പ്രകാശ് ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കൃഷ്ണകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് ചെയ്ത ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ആശ്രമം കത്തിച്ച കേസിലെ പങ്ക് പുറത്തായത്.

Read Also: മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ കൊല്ലുമെന്ന് ഭീഷണി: വിദ്യാര്‍ഥിനിയുടെ അമ്മ...

കത്തിക്കുന്നതിനു മുൻപായി ആശ്രമത്തിൽ സ്ഥാപിച്ച റീത്ത് ചാലയിൽനിന്നു വാങ്ങിയത് കൃഷ്ണകുമാറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം നടത്തിയത്. സന്ദീപാനന്ദ ഗിരിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. ഈ കേസിൽ ഒളിവിലുള്ള ശബരി രണ്ടാം പ്രതിയും കൃഷ്ണകുമാർ മൂന്നാം പ്രതിയുമാണ്. ആശ്രമം കത്തിച്ചത് പ്രകാശും ശബരിയുമാണെന്നാണ് കൃഷ്ണകുമാറിന്റെ മൊഴിയെന്നു പൊലീസ് പറഞ്ഞു.

English Summary: Evidence destroyed in Swami Sandeepananda Giri's Ashram destroyed case says Crime Branch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com