ADVERTISEMENT

പട്ന ∙ ബിഹാർ പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് ഔദ്യോഗിക വസതിയിൽ നിന്നു സെക്രട്ടേറിയറ്റിലേക്ക് സൈക്കിൾ സവാരി നടത്തി. പരിസ്ഥിതി സംരക്ഷിക്കാൻ സൈക്കിൾ ഉപയോഗിക്കണമെന്നു തേജ് പ്രതാപ് മാധ്യമ പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്തു. അംഗരക്ഷകരുടെയും മാധ്യമ പ്രവർത്തകരുടെയും അകമ്പടിയിലായിരുന്നു തേജ് പ്രതാപിന്റെ സൈക്കിൾ യാത്ര. 

അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെ സ്വപ്നം കണ്ടതാണു സൈക്കിൾ സവാരിക്കു പ്രേരണയായതെന്നു മന്ത്രി വെളിപ്പെടുത്തി. സമാജ്‌വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നം സൈക്കിളാണ്. സ്വപ്നത്തിൽ മുലായം സിങ് തന്നെ ആശ്ലേഷിച്ച് അനുഗ്രഹിച്ചതായും തേജ് പ്രതാപ് പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവായ മുലായം സിങിന്റെ പാത താൻ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മൂത്ത മകനാണ് തേജ് പ്രതാപ്. 

 

English Summary: Tej Pratap Yadav cycles to office for environment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com