ADVERTISEMENT

ചാരത്തിനുള്ളിൽ നിന്നു വീണ്ടും ഐഎസ്ആർഒ ചാരക്കേസിന്റെ പുക ഉയരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ചാരക്കേസിലെ തീ അണയുന്നില്ല. ഐഎസ്ആർഒ ചാരക്കേസിനു പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന കേസിൽ മുൻ ഡിജിപിമാരായ സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ എന്നിവരടക്കമുള്ളവർക്കു മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചു. എന്നാൽ ഇവർ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഉത്തരവുണ്ട്. ഇതോടെ ചാരക്കേസിന്റെ പുതിയ അധ്യായം ഇവിടെ ആരംഭിക്കുന്നു. കൃത്യമായ ഇടവേളകളിൽ ചാരക്കേസ് വീണ്ടും ചർച്ചയാകുന്നു. ഐഎസ്ആർഒ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരമായിരുന്നു ചാരക്കേസ് സംഭവങ്ങളുടെ കേന്ദ്ര ബിന്ദു. കേസും അതേ തുടർന്നുള്ള രാഷ്ട്രീയവും തിരുവനന്തപുരത്തു തിളച്ചു മറിഞ്ഞു. അതേ സമയം കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾ കൊച്ചിയിൽ റോക്കറ്റു വീണതു പോലെയായി. കൊച്ചിയിലെ 3 കോടതികളിലാണ് ഒരേ സമയം ഇതു സംബന്ധിച്ച 3 കേസുകളിലെ വിചാരണ ആരംഭിച്ചത്. ഹൈക്കോടതിയിലാണ് പ്രധാന കേസ്. ശാസ്ത്രജ്ഞർ വരവിൽ കവിഞ്ഞ സ്വത്ത് കവിഞ്ഞു സ്വത്ത് നേടിയെന്ന കേസ് സിബിഐ കോടതിയിൽ. മറിയം റഷീദയുടെ വീസ സംബന്ധിച്ച കേസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. 3 കേസുകൾ കൊച്ചി നഗരത്തെ അടിമുടി മാറ്റി മറിച്ചു. സിനിമാ താരങ്ങളെ കാണാൻ എന്ന പോലെ പ്രതികളെ കാണാൻ ജനങ്ങൾ ഓടിക്കൂടി. ഗതാഗതം സത്ംഭിച്ചു, താറുമാറായി. നമ്പി നാരായണന്റെ വീട്ടിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി വരെ ചർച്ചയിൽ വന്നു. അന്ന് കൊച്ചിയിൽ ലേഖകനായിരുന്ന അസിസ്റ്റന്റ് എഡിറ്റർ ബോബി തോമസ് അക്കാലം ഓർമിക്കുന്നു. ചാരക്കേസിന്റെ ഈ ഓർമക്കുറിപ്പിൽ വിഐപികളായ പ്രതികളെ കാണാം, കേസിന്റെ പല വെളിപ്പെടുത്തലുകളും വായിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com