ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ സിഖ് ആരാധനാലയങ്ങളുടെ നടത്തിപ്പും ഇന്ത്യയിലെ സിഖ് കാര്യങ്ങളും നിയന്ത്രിക്കാൻ പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ കൂടുതൽ ശ്രമങ്ങൾ നടത്തുന്നതായി ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളുടെ റിപ്പോർട്ട്. ജനുവരിയിൽ പാക്ക് സർക്കാർ ഒരു ഐഎസ്ഐ ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ സിഇഒ ആയി നിയമിച്ചതായും ഗുരുദ്വാര ദർബാർ സാഹിബ് കർതാർപുരിന്റെ മേൽനോട്ടം വഹിക്കാൻ ഇയാളെ ചുമതലപ്പെടുത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിങ്ങിനെ സിഖ് മതവും ചരിത്രവും പരിശീലിപ്പിച്ചതിനു ശേഷമാണ് ഐഎസ്‌ഐ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ട്. ദുബായിൽനിന്ന് ഇന്ത്യയിലെത്തുന്നതിനു മുൻപ് അമൃത്പാൽ സിങ്, ജോർജിയ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെ നിന്നാകാം പഠിച്ചതെന്നുമാണ് റിപ്പോർട്ട്. പഞ്ചാബിലെ ഖലിസ്ഥാനി വിഘടനവാദത്തിന്റെ തീജ്വാല ആളിക്കത്തിക്കാൻ ‘മാംസവും രക്തവും’ ഉള്ള ഒരു ആരാധനാപാത്രത്തെ ഐഎസ്‌ഐ ആഗ്രഹിച്ചിരുന്നു. അമൃത്പാലിന് ചുറ്റും ഒരു ഐഎസ്‌ഐ ‘ബ്രാൻഡും ആരാധനയും’ കെട്ടിപ്പടുത്തുകയാണെന്നും അമൃത്പാലിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി സഹായം നൽകുന്നുണ്ടെന്നുമാണു റിപ്പോർട്ടുകൾ.

അടുത്തിടെ, അമൃത്‌പാൽ സിങ്ങിന്റെ അനുയായികൾ അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച സംഭവത്തിൽ, ഖലിസ്ഥാന്‍ വാദികൾക്ക് പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിൽനിന്നു സഹായം ലഭിക്കുന്നുണ്ടെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആരോപിച്ചിരുന്നു. 

English Summary: ISI Meddling in India's Sikh Affairs, Trying to Build Cult around Amritpal: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com