ADVERTISEMENT

കൊച്ചി∙ പാചക വാതക വില വർധനയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നത്. മോദി സർക്കാർ ഒരു രൂപയുടെ അഴിമതി പോലും നടത്തിയില്ല. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

‘യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം കമ്പനികൾക്കുണ്ടായിട്ടുള്ള വലിയ തോതിലുള്ള നഷ്ടം പൂർണമായും തിരിച്ചടച്ചിരിക്കുകയാണ് നരേന്ദ്രമോദി. കേന്ദ്രസർക്കാർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയാണ്. ഗെയിൽ പൈപ്പ്‌ലൈൻ പൂർത്തിയായതോടുകൂടി കേരളത്തിലെ പല നഗരങ്ങളിലുമുള്ള വീടുകളിൽ പൈപ്പ്‌ലൈൻ ഗ്യാസ് എത്തിക്കഴിഞ്ഞു.’– സുരേന്ദ്രൻ പറഞ്ഞു.

ത്രിപുര, നാഗാലാൻഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടി നൽകിയിരിക്കുകയാണ്. പരസ്പര വൈരികളായ കോൺഗ്രസും സിപിഎമ്മും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ത്രിപുരയിലെ ജനങ്ങൾ അത് നിരാകരിച്ചു. മധുവിധു ആഘോഷിക്കും മുൻപേ ത്രിപുരയിൽ സിപിഎം–കോൺഗ്രസ് ദാമ്പത്യം തകർന്നുപോയി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും മോദിയുടെ ജനപിന്തുണ പ്രതിഫലിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

English Summary: K Surendran about gas price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com