പീഡന വിവാദം: ലക്ഷ്യംവച്ചത് പ്രതിപക്ഷത്തെ; ജീവനൊടുക്കി 15-കാരന്; ഇളകിമറിഞ്ഞ് പോളണ്ട്
Mail This Article
×
മിക്കോളായിയുടെ മാതാവ് ഫിലിക്സിന്റെ സഹപ്രവർത്തകനാണ് പ്രതിയെന്നും ഇയാളെ ശിക്ഷിച്ചിട്ടും രാഷ്ട്രീയ നേട്ടത്തിനു വേണ്ടി വിവരം മറച്ചു വയ്ക്കുകയായിരുന്നുവെന്നും റേഡിയോ ഷ്ചെചിൻ കഴിഞ്ഞ ഡിസംബറിൽ ആരോപിച്ചിരുന്നു. 2021–ൽ കോടതി ഇയാളെ നാലു വര്‍ഷവും 10 മാസത്തേക്കും ശിക്ഷിച്ചു. എന്നാൽ ഇയാളുടെ ഇരകളായ കുട്ടികളുടെ വിവരങ്ങൾ പുറത്തു വരാതിരിക്കാനായി കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. എന്നാൽ റേഡിയോ ഷ്ചെചിൻ കുട്ടിയെ തിരിച്ചറിയുന്ന വിവരങ്ങൾ പുറത്തുവിടുകയും ഇത് പ്രതിപക്ഷ എംപി ഫിലിക്സിന്റെ മകൻ 15–കാരനായ മിക്കോളായി ആണെന്ന് വ്യക്തമാവുകയും ചെയ്തു. മിക്കോളായി ആത്മഹത്യ ചെയ്തതോടെ വലിയ തോതിലുള്ള ജനരോഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.