ADVERTISEMENT

സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ ഡോ.സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചതു ഗവർണറുടെയും ചാൻസലറുടെയും തുല്യ അധികാരം ഉപയോഗിച്ച്. ഇക്കാര്യം വിസിയുടെ നിയമന ഉത്തരവിൽ രാജ്ഭവൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണറുടെ ഉത്തരവ് അനുസരിച്ചതിന്റെ പേരിൽ വിസിയോടു പക വീട്ടാൻ സർക്കാർ മുതിർന്നാൽ അതു റദ്ദാക്കാൻ ഗവർണർക്കു സാധിക്കും. അത് സർക്കാരും ഗവർണറുമായി പുതിയ പോരാട്ടത്തിനു വഴി തെളിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ ജോയിന്റ് ഡയറക്ടർ ആയിരിക്കെ ആണ് ഡോ.സിസ തോമസ്, ഗവർണറുടെ ഉത്തരവ് അനുസരിച്ച് കെടിയു വിസിയുടെ അധികച്ചുമതല ഏറ്റത്. വിസിയുടെ ചുമതലയേൽക്കാൻ രാജ്ഭവൻ പലരെയും സമീപിച്ചെങ്കിലും അവർ ആരും സർക്കാരിനെ പിണക്കാൻ തയാറായില്ല. ഒടുവിൽ അതിനു തയാറായ ഡോ.സിസയോടു സർക്കാർ പക വീട്ടാൻ ശ്രമിച്ചേക്കും എന്നു മുൻകൂട്ടിക്കണ്ടാണ് നിയമന ഉത്തരവിൽ ഗവർണറും ചാൻസലറും എന്ന നിലയിൽ വിസിയെ നിയമിക്കുന്നതായി ചേർത്തത്. തന്റെ സർക്കാരിലെ ഉദ്യോഗസ്ഥയായ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറെ ഈ ജോലിയിലേക്ക് നിയോഗിക്കാനുള്ള ഗവർണറുടെ അധികാരമാണ് അദ്ദേഹം ഈ ഉത്തരവിലൂടെ നടപ്പാക്കിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com