ADVERTISEMENT

ന്യൂഡൽഹി ∙ സ്വച്ഛ് ഭാരത് അഭിയാൻ ഫലപ്രദമായി നടപ്പിലാക്കണമെന്നും ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമാക്കണമെന്നും കെ.മുരളീധരൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. തോട്ടിപ്പണി തുടച്ചു നീക്കണം, ആ തൊഴിൽ ചെയ്യുന്നവരെ പുനരധിവസിപ്പിക്കണം. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലാണ് ഈ ആവശ്യം സഭയിൽ ഉന്നയിച്ചത്.

2019ൽ ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാൻ ഇപ്പോഴും ലക്ഷ്യം കണ്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ മൾട്ടിപ്പിൾ ഇൻഡികേറ്റർ സർവേ അനുസരിച്ചു 21.3 ശതമാനം ഗ്രാമീണ ഭവനങ്ങൾക്കും ശുചിമുറി സംവിധാനം ഇല്ല. 2019 ൽ പ്രധാനമന്ത്രി ഗ്രാമീണ ഭാരതത്തെ തുറന്ന വിസർജന വിമുക്ത മേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാലിത് ഇപ്പോഴും വിദൂര സ്വപ്നമായി നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഭീമാ സുഗം: ചർച്ച ചെയ്യുമെന്ന് മന്ത്രി  

ഇൻഷുറൻസ് റെഗുലേഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഭീമാ സുഗം പോർട്ടൽ ജനറൽ, ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണെന്നും ഏജന്റുമാരുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയില്ലെന്നും കേന്ദ്ര ധനസഹ മന്ത്രി ഡോ. ഭഗവത് കാരാഡ്. ഐആർഡിഎഐ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഭീമാ സുഗം പോർട്ടൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിദഗ്ധരുമായും ചർച്ച ചെയ്യുമെന്നും കെ.‌മുരളീധരൻ എംപിക്കു മന്ത്രി രേഖാമൂലം ഉറപ്പു നൽകി. 

English Summary: K Muraleedharan on Brahmapuram fire in parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com