തിരുവനന്തപുരം∙ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി മല്‍സരിപ്പിച്ചതില്‍ സിപിഎം മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപതിരഞ്ഞെടുപ്പിന് തയാറെടുക്കുകയാണെന്നും യുഡിഎഫ് വന്‍വിജയം നേടുമെന്നും വി.ഡി.സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു വി.ഡി.സതീശന്‍.
തിരഞ്ഞെടുപ്പ് വേളയിൽതന്നെ എതിർ സ്ഥാനാർഥി ഉന്നയിച്ച വിഷയമാണിത്. അവിടെയിരുന്ന റിട്ടേണിങ് ഓഫിസർമാരൊക്കെ ഒത്തുകൂടിയിട്ടാണ് ഇതു ചെയ്യുന്നത്. പട്ടികജാതി സംവരണത്തിൽ ഒരു പട്ടികജാതിക്കാരൻ വിജയിച്ചു വരേണ്ട അവസരമാണ് ഇല്ലാതാക്കിയത്. വലിയ തട്ടിപ്പാണ് ഇതിനു പിന്നിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്നു കാട്ടി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ സമർപ്പിച്ച ഹർജിയിലായിരുന്നു വിധി.
English Summary: V.D.Satheesan on HC annuls Devikulam election result