ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കടുത്ത വകുപ്പ് ഒഴിവാക്കി. ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന ജാമ്യമില്ലാ വകുപ്പാണ് ഒഴിവാക്കിയത്. അതേസമയം, ഔദ്യോഗിക ജോലി തടഞ്ഞ് ആക്രമിച്ചെന്ന മറ്റൊരു ജാമ്യമില്ലാക്കുറ്റം തുടരും. കേസ് അന്വേഷണം ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപിക്ക് കൈമാറി.

സ്പീക്കറുടെ ചേംബറിനു മുൻപിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷത്തെ റോജി എം.ജോൺ, പി.കെ.ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ.രമ, ഉമ തോമസ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 5 എംഎൽഎമാർക്കുമെതിരെയാണു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി അസഭ്യം പറയുകയും ആക്രമിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തെന്ന വാച്ച് ആൻഡ് വാർഡ് ഷീന കുമാരിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണു കേസെടുത്തത്.

സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും പരാതി നൽകിയിരുന്നു. പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും പരാതികളിൽ ഓരോ കേസാണ് എടുത്തത്. സംഘർഷത്തിൽ പരുക്കേറ്റ സനീഷ് കുമാർ എംഎൽഎ, വാച്ച് ആൻഡ് വാർഡ് ഷീന കുമാരി എന്നിവരുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണു 2 കേസുകൾ എടുത്തിട്ടുള്ളത്.

ഒരേ സ്ഥലത്തുനടന്ന സംഭവത്തിൽ ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെതിരെ പൊലീസ് ചുമത്തിയതു വ്യത്യസ്ത വകുപ്പുകളാണ്. 2 ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റവും 7 പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുത്തി, 2 മുതൽ 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളുമാണ് ചുമത്തിയത്.

English Summary: Case against opposition MLAs in assembly ruckus issue updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com