കൊച്ചി ∙ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്നു കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ഹർജിയിലെ ചില വാദങ്ങൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് പി.ജി.അജിത് കുമാർ ഇടക്കാല ഉത്തരവിൽ പറഞ്ഞു. സ്വരാജിന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കെ.ബാബുവിന് തിരിച്ചടിയാണ് ഈ ഉത്തരവ്.
2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ കെ. ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് വോട്ടർമാരെ ഭയപ്പെടുത്തി. വോട്ട് അഭ്യർത്ഥിച്ചുള്ള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും സ്വരാജ് ഹർജിയിൽ പറയുന്നു. ഇത് നിലനിൽക്കില്ലെന്ന് കെ. ബാബുവിന്റെ തടസവാദമാണ് കോടതി തള്ളിയത്.
English Summary: Kerala High Court On Thrippunithura Election Result