ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു; ദുരൂഹതയെന്നു ബന്ധുക്കള്‍
Mail This Article
×
കോഴിക്കോട് ∙ ബാലുശേരിയില്‍ ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം ഊളാൻ കുന്നുമ്മൽ ബിനീഷ് (44) ആണ് മരിച്ചത്. കാരാട്ട് പാറ കരിയാത്തന്‍കോട്ടക്കൽ ക്ഷേത്രത്തിനു സമീപം 27ന് രാവിലെ 7 മണിയോടെയാണ് ബിനീഷിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഘട്ടനത്തെ തുടര്‍ന്ന് പരുക്കേറ്റാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇയാള്‍ മൊടക്കല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: സരിത, പിതാവ്: കണ്ണന്‍കുട്ടി, മാതാവ്: പാർവതി.
English Summary: Young man died after beaten up at temple festival, Balussery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.