ADVERTISEMENT

പട്ന∙ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി പദം കിനാവു കാണുന്നതു മതിയാക്കി ബിഹാർ ഭരണത്തിൽ ശ്രദ്ധിക്കണമെന്നു മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ബിഹാർ ഭരിക്കുന്നതിൽ നിതീഷിനു താൽപര്യം നഷ്ടമായതിന്റെ തെളിവാണ് കലാപങ്ങളെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. 

കഴിഞ്ഞ വർഷം കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാലാണ് കലാപങ്ങളുണ്ടാകാത്തത്. ഇത്തവണ അത്തരത്തിൽ സുരക്ഷ ഏർപ്പെടുത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു രവിശങ്കർ പ്രസാദ് ചോദിച്ചു.

ബിഹാറിലെ കലാപത്തിൽ ബിജെപി ഗൂഢാലോചന ആരോപിക്കുന്ന നിതീഷ് കുമാർ എന്തുകൊണ്ട് അതു തെളിയിക്കാൻ ശ്രമിക്കുന്നില്ലെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി ചോദിച്ചു. ബിഹാറിലെ രാമനവമി ഘോഷയാത്രകളിൽ പങ്കെടുത്ത ലക്ഷക്കണക്കിനു ജനങ്ങളെല്ലാം ബിജെപിക്കാരല്ലെന്നു സുശീൽ മോദി പറഞ്ഞു. പതിനേഴു വർഷത്തെ നിതീഷിന്റെ ഭരണകാലയളവിൽ വർഗീയ സംഘർഷം ഇത്രയേറെ ദിവസങ്ങൾ നീളുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: 'Not able to handle Bihar, wants to be PM': Ravi Shankar Prasad claims Nitish 'pleaded' for PM candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com