ADVERTISEMENT

ന്യൂഡൽഹി∙ മോഖ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതിനെ തുടർന്ന് ജനങ്ങളുടെ പലായനം. ബംഗ്ലാദേശ്– മ്യാൻമർ തീരത്തേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ളാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ അടുത്തിടെ ഉണ്ടായ ചുഴലിക്കാറ്റുകളിൽ ഏറ്റവും തീവ്രമാണ് മോഖ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിലാണ് കാറ്റ് സഞ്ചരിക്കുന്നത്. 

ചുഴലിക്കാറ്റ് ഞായറാഴ്ച രാവിലെ ബംഗ്ളാദേശിലെ കോക്‌സ്ബസാറിന് സമീപം കരതൊടും. തീരം തോടുന്നതിന് മുൻപ് കാറ്റിന്റെ ശക്തി ക്ഷയിക്കുമെന്നും അധികൃതർ വിലയിരുത്തുന്നുണ്ട്. 

കോക്‌സ്ബസാറിൽ പത്തുലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളാണ് കുടിൽകെട്ടി താമസിക്കുന്നത്. ഇവരെ ഒഴിപ്പിച്ചു. മ്യാൻമാറിൽ നിന്ന് കൈയിൽ കിട്ടുന്ന സാധനങ്ങളുമായി ചുഴലിക്കാറ്റിനെ പേടിച്ച് ആളുകൾ പലായനം ചെയ്യുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസും മ്യാൻമർ റദ്ദാക്കി. 

 

English Summary: Cyclone Mocha Approches, Bangladesh relocates Rohingyan Refugees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com