ADVERTISEMENT

മലപ്പുറം ∙ മന്ത്രി വി.അബ്ദുറഹിമാന്‍ മരണത്തിന്റെ വ്യാപാരിയെന്ന് കെ.എം.ഷാജി. താനൂരില്‍ പൊലിഞ്ഞ 22 ജീവനും മന്ത്രി മറുപടി പറയണം. തന്റെ വീട്ടില്‍ കയറുമെന്ന് മന്ത്രി പറഞ്ഞു, അനുവാദമില്ലാതെ ഒരുത്തനും തന്റെ വീട്ടില്‍ കയറില്ലെന്നും കെ.എം.ഷാജി വെല്ലുവിളിച്ചു. തൊഴിലാളി പാര്‍ട്ടിയെ പണം കൊടുത്തുവാങ്ങിയാണ് അബ്ദുറഹിമാന്‍ മന്ത്രിയായതെന്നും ഷാജി ആരോപിച്ചു. 

മുസ്‌ലിം ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്തമുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയെന്ന് കെ.എം. ഷാജി പറഞ്ഞിരുന്നു. നിന്റെ വീട്ടിൽപോലും തങ്ങൾ കടന്നുകയറുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ തിരിച്ചടിച്ചു. മാറാട് കലാപം നടന്ന പ്രദേശത്ത് ധീരനായി പിണറായി കടന്നുവന്നിട്ടുണ്ടെന്നും താനൂരിൽ വരാൻ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണ്ടെന്നും അബ്ദുറഹിമാൻ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കെ.എം ഷാജി രംഗത്തെത്തിയത്.

English Summary: KM Shaji against Minister V Abdurahiman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com