ന്യൂഡൽഹി∙ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്ക് ചൊവ്വ ദോഷമുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശിച്ച വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് സുപ്രീം കോടതിയുടെ നടപടി.
യുവതിക്ക് ചൊവ്വാ ദോഷം ഉള്ളതിനാലാണ് വിവാഹം ചെയ്യാതിരുന്നതെന്നായിരുന്നു പ്രതിയുടെ വാദം. ഇതേത്തുടർന്ന് ലക്നൗ സർവകലാശാല ജ്യോതിഷ ശാസ്ത്ര വിഭാഗം മേധാവിയോടാണ് പെൺകുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കുവാനും റിപ്പോർട്ട് സമർപ്പിക്കുവാനും ഹൈക്കോടതി നിർദേശിച്ചത്.
English Summary: Supreme Court stays Allahabad HC order to examine if rape victim is a 'manglik'