ADVERTISEMENT

ന്യൂഡൽഹി∙ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്ക് ചൊവ്വ ദോഷമുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശിച്ച വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് സുപ്രീം കോടതിയുടെ നടപടി.

യുവതിക്ക് ചൊവ്വാ ദോഷം ഉള്ളതിനാലാണ് വിവാഹം ചെയ്യാതിരുന്നതെന്നായിരുന്നു പ്രതിയുടെ വാദം. ഇതേത്തുടർന്ന് ലക്നൗ സർവകലാശാല ജ്യോതിഷ ശാസ്ത്ര വിഭാഗം മേധാവിയോടാണ് പെൺകുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കുവാനും റിപ്പോർട്ട് സമർപ്പിക്കുവാനും ഹൈക്കോടതി നിർദേശിച്ചത്.

English Summary: Supreme Court stays Allahabad HC order to examine if rape victim is a 'manglik'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com