ADVERTISEMENT

മെന്ദപ്പള്ളി∙ ഒഡീഷയിലെ ബാലസോറിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിനു പിന്നാലെ വീണ്ടും അപകടം. മെന്ദപ്പള്ളിയിൽ ചരക്ക് ട്രെയിനിന്റെ 5 ബോഗികൾ പാളം തെറ്റി. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബാലസോറിൽ അപകടമുണ്ടായി മൂന്നു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ അപകടം. 

ബർഗഢ് ജില്ലയിലെ മെന്ദപ്പള്ളിക്ക് സമീപം ഒരു സ്വകാര്യ സിമന്റ് ഫാക്ടറിയുടെ കീഴിലുള്ള ചരക്ക് ട്രെയിനിന്റെ ബോഗികളാണ് പാളം തെറ്റിയത്. ഫാക്ടറി വളപ്പിനുള്ളിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഈ അപകടത്തിൽ റെയിൽവേയ്ക്ക് പങ്കില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.

ബാലസോറിൽ ബഹനാഗ ബസാർ സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് മൂന്നു ട്രെയിനുകൾ അപകടത്തിൽ പെട്ടത്. ഷാലിമാർ–ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര –ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുട്രെയിനുമാണ് കൂട്ടിയിടിച്ചത്.

ചരക്കുവണ്ടിയിൽ ഇടിച്ച് കൊറമാണ്ഡലിന്റെ എൻജിനും 5 കോച്ചുകളും കീഴ്മേൽ മറിഞ്ഞു. ഇതടക്കം ആകെ 21 കോച്ചുകൾ പാളംതെറ്റി. 5 മിനിറ്റിനകം എതിർദിശയിൽനിന്നെത്തിയ യശ്വന്ത്പുര– ഹൗറ എക്സ്പ്രസ്, ആദ്യം ചരക്കുട്രെയിനിന്റെയും തുടർന്ന് കൊറമാണ്ഡലിന്റെയും മറിഞ്ഞ കോച്ചുകളിലിടിച്ചു. ആ ട്രെയിനിന്റെ 2 കോച്ചുകൾ കീഴ്മേൽ മറിഞ്ഞു. 14 കോച്ചുകൾ പാളംതെറ്റി. സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Goods Train Derails In Odisha, 3 Days After Massive Tragedy Killed 275

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com