ADVERTISEMENT

കൊൽക്കത്ത∙ ബാലസോർ ട്രെയിനപകടത്തിൽ പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും സഹായവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും കൈകാലുകൾ നഷ്ടമായവരുടെ ബന്ധുക്കൾക്കും ജോലി നൽകുമെന്ന ഉറപ്പാണു മമത നൽകിയിരിക്കുന്നത്. കൊറമാണ്ഡൽ എക്സ്പ്രസിലുണ്ടായിരുന്നവർക്കു സാമ്പത്തിക സഹായം നൽകുമെന്നും മമത അറിയിച്ചിട്ടുണ്ട്. നിയമന ഉത്തരവും ചെക്കുകളും ബുധനാഴ്ച തന്നെ കൈമാറുമെന്നും മമത അറിയിച്ചു. ട്രെയിനപകടത്തിൽ പരുക്കേറ്റവർക്കും കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായവും ഉറപ്പവരുത്തുമെന്നും മമത പറഞ്ഞു.

ഭുവനേശ്വറിലും കട്ടക്കിലും വിവിധ ആശുപത്രികളിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാൻ മമത നാളെയെത്തും. ബംഗാളിൽനിന്നുള്ള മന്ത്രിമാരും ഉന്നത നേതാക്കാളും മമതയെ അനുഗമിക്കും. ബംഗാളിൽനിന്നുള്ള 205 പേരെ ഒഡീഷയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കട്ടക്കിലെ ആശുപത്രിയിലുള്ള 33 പേർ ഗുരുതരാവസ്ഥയിലാണെന്നും മമത വിശദീകരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഡാർജിലിങ്ങിലേക്കുള്ള നാലുദിവസത്തെ യാത്ര ഇന്നു രാവിലെ മമത വേണ്ടെന്നുവച്ചിരുന്നു. 

English Summary: Mamata Banerjee announces jobs for Odisha Train accident victims family members 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com