വിദ്യാര്‍ഥിനിയുടെ മരണം: ആരോപണങ്ങള്‍ തള്ളി കാഞ്ഞിരപ്പള്ളി രൂപത
Mail This Article
കാഞ്ഞിരപ്പള്ളി∙ അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ അരോപണങ്ങള്‍ തള്ളി കാഞ്ഞിരപ്പള്ളി രൂപത. കോളജില്‍ ചില തല്‍പരകക്ഷികള്‍ കൃത്യമായ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെന്നും വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ശ്രദ്ധ മരിക്കുന്നതിന് തലേദിവസം വന്ന മൂന്നാം സെമസ്റ്റര്‍ പരീക്ഷാഫലത്തില്‍ 16 പേപ്പറുകളില്‍ 12ലും തോറ്റിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിനി ശ്രദ്ധ സതീഷിനെ (20) വെള്ളിയാഴ്ച രാത്രിയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം തിരുവാങ്കുളം പുതുർക്കപ്പറമ്പിൽ പി.പി.സതീഷിന്റെയും ദയയുടെയും മകളാണ് ശ്രദ്ധ.
ശ്രദ്ധയുടെ ഫോൺ കോളജ് അധികൃതർ പിടിച്ചെടുത്തെന്നും തുടർന്നുള്ള മാനസികപീഡനമാണു മരണത്തിലേക്കു നയിച്ചതെന്നുമാണ് എസ്എഫ്ഐയുടെ ആരോപണം. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശ്രദ്ധയുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസിനു കൈമാറിയിട്ടുണ്ടെന്നും കോളജ് അധികൃതർ അറിയിച്ചു.
English Summary: Kanjirappally Archdiocese dismisses allegations against Amal Jyothi College regarding students' suicide