ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിന്റെ ഉന്നത നേതാവ് സമ്പന്നരിൽനിന്ന് കൈപ്പറ്റിയ 2 കോടിയിലേറെ രൂപ കൈതോലപ്പായയിൽ പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലേ രൂക്ഷമായ സൈബർ ആക്രമണമാണ് താൻ നേരിടുന്നതെന്ന് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ.

‘‘കമ്യൂണിസ്റ്റ് പാർട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് സൈബർ ആക്രമണം. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പലവട്ടംപോയി പരാതി സമർപ്പിച്ചിട്ടും മൊഴി കൊടുത്തിട്ടും നടപടിയെടുത്തില്ല. സൈബർ വിഭാഗത്തിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. എനിക്കും കുടുംബത്തിനുമെതിരെ വളരെ രൂക്ഷമായ രീതിയിലാണ് സൈബർ ആക്രമണം നടത്തുന്നത്.

പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ ആക്രമിക്കുമ്പോൾ പാർട്ടിയിൽ എനിക്കു പരിചയമുള്ളവർക്കുപോലും ദുഃഖമില്ല. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ.ബേബിക്ക് ഫോർവേർഡ് ചെയ്തപ്പോള്‍ കണ്ണീര്‍ മുറ്റിവീഴുന്ന ഒരു ചിഹ്‌നമായിരുന്നു പ്രതികരണം. സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിൽ സമൂഹമാധ്യമത്തിലെ വ്യക്തിപരമായ അക്കൗണ്ടിന്റെ പ്രവർത്തനം മരവിപ്പിക്കുകയാണ്’’ – സമൂഹമാധ്യമത്തിലെഴുതിയ പോസ്റ്റിൽ ജി.ശക്തിധരൻ വ്യക്തമാക്കി.

English Summary: G Sakthidharan deactivates social media accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com