ശിവജി മഹാരാജിന്റെ പ്രതിമയ്ക്കു സമീപം മൂത്രമൊഴിച്ചു; ആൾക്കൂട്ട ആക്രമണം
Mail This Article
ഹൈദരാബാദ്∙ തെലങ്കാനയിൽ ഛത്രപതി ശിവജിയുടെ പ്രതിമയ്ക്കു സമീപം മൂത്രമൊഴിച്ചതിനു യുവാവിനെ ആക്രമിക്കുകയും റോഡിൽ കൂടി പ്രകടനമായി നടത്തിക്കുകയും ചെയ്തു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മണ്ഡലത്തിൽ ഇന്നലെ രാത്രിയാണു സംഭവം നടന്നത്. ദേശീയ മാധ്യമമാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിദ്ദിപേട്ട് ജില്ലയിലെ ഗജ്‍വൽ ടൗണിലാണു സംഭവം നടന്നത്. ഇന്നലെ രാത്രി 8.30 നു പ്രദേശവാസികളാണു ഇയാൾ പ്രതിമയ്ക്കു സമീപം മൂത്രമൊഴിക്കുന്നത് കണ്ടത്. ശകാരിച്ചതോടെ ഇയാൾ മാപ്പു പറഞ്ഞു. ‘ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, ഛത്രപതി ശിവജി കീ ജയ്’ വിളികളുടെ അകമ്പടിയോടെ യുവാവിനെ ആൾക്കൂട്ടം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മൂത്രമൊഴിച്ച സ്ഥലവും പരിസരവും വെള്ളം ഉപയോഗിച്ചു ഇയാളെകൊണ്ടു തന്നെ വൃത്തിയാക്കിക്കുകയും ചെയ്തു. മുദ്രാവാക്യം വിളികളോടെ പ്രകടനമായി നടത്തിച്ചു.
ഇയാളെ രക്ഷിക്കാൻ ഒരു പൊലീസുകാരൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം ബലമായി തിരികെ കൊണ്ടുവരുകയും നിലത്തു മുഖം ചേർത്തു മൂത്രമൊഴിച്ച സ്ഥലം നക്കിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
English Summary: Man attacked for urinating near Chhatrapati Shivaji Maharaj