ADVERTISEMENT

തിരുവനന്തപുരം∙ ഇന്നു കർക്കടകം ഒന്ന്; രാമായണമാസാരംഭം. കർക്കടകവാവുബലിയും ഇന്നു തന്നെ. പിതൃപുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു. ആലുവ ശിവക്ഷേത്രം, ശംഖുമുഖം കടപ്പുറം, പമ്പ, വയനാട് തിരുനെല്ലി പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, കണ്ണൂർ പയ്യാമ്പലം കടപ്പുറം, ആലപ്പുഴ കടപ്പുറം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം, തിരുനാവായ നാവ മുകുന്ദ ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടക്കുന്നുണ്ട്.

ഡൽഹി മയൂർ വിഹാർ ഫേസ് - 1 ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം. ചിത്രം: രാഹുൽ ആർ.പട്ടം.  മനോരമ
ഡൽഹി മയൂർ വിഹാർ ഫേസ് - 1 ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണം. ചിത്രം: രാഹുൽ ആർ.പട്ടം. മനോരമ
മണ്ണടി കാമ്പിത്താൻ കടവിൽ നടന്ന ബലിതർപ്പണത്തിന് എത്തിയവർ.ചിത്രം. അരുൺ ജോൺ.മനോരമ
മണ്ണടി കാമ്പിത്താൻ കടവിൽ നടന്ന ബലിതർപ്പണത്തിന് എത്തിയവർ.ചിത്രം. അരുൺ ജോൺ.മനോരമ

കർക്കിടകവാവു ബലിയും രാമായണമാസാരംഭവും ഒരേ ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകതയുണ്ട്. അതിനാൽ തന്നെ വൻ ജനാവലിയാണ് പിതൃതർപ്പണത്തിനായി വിവിധ ഇടങ്ങളിൽ എത്തിയിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാം

ആലപ്പുഴ ബീച്ചിൽ കർക്കിടക വാവ് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ. ചിത്രം: സജിത്ത് ബാബു.മനോരമ
ആലപ്പുഴ ബീച്ചിൽ കർക്കിടക വാവ് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ. ചിത്രം: സജിത്ത് ബാബു.മനോരമ

ഓഗസ്റ്റ് 15, 16 ദിവസങ്ങളിലായി കർക്കടക അമാവാസി വരുന്നുണ്ടെങ്കിലും ബലിതർപ്പണത്തിനു സ്വീകരിക്കുന്നതു മാസത്തിൽ ആദ്യം വരുന്ന അമാവാസിയാണ്. കർക്കടകം അവസാനിക്കുന്ന ഓഗസ്റ്റ് 16 വരെയാണു രാമായണമാസമായി ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. 

കർക്കടകവാവു ദിനത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വാവുബലി തർപ്പണം നടത്തുന്നവർ. ചിത്രം: ഹരിലാൽ • മനോരമ
കർക്കടകവാവു ദിനത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വാവുബലി തർപ്പണം നടത്തുന്നവർ. ചിത്രം: ഹരിലാൽ • മനോരമ

English Summary: Karkidaka Vavubali in different centers of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com