ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെച്ചൊല്ലി പ്രതിപക്ഷം നടത്തുന്ന ആരോപണത്തെ പ്രതിരോധിക്കാൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സാരി വലിച്ചഴിച്ച സംഭവത്തെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മണിപ്പുർ വിഷയത്തിൽ മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇന്ത്യയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ഡിഎംകെ എംപി കനിമൊഴിയുടെ പ്രസ്താവനയ്ക്കാണ് ധനമന്ത്രിയുടെ ‘ജയലളിത’ പരാമർശം.

‘‘മണിപ്പുരോ രാജസ്ഥാനോ ഡൽഹിയോ ആകട്ടെ, എവിടെ സ്ത്രീകൾ കഷ്ടപ്പെടുന്നുണ്ടെങ്കിലും അതിനെ ഗൗരവമായി കാണേണ്ടതുണ്ട്. എന്നാൽ അതിൽ രാഷ്ട്രീയം പാടില്ല. 1989 മാർച്ച് 25ന് തമിഴ്‌നാട് നിയമസഭയിൽ നടന്ന ഒരു സംഭവം ഈ സഭയെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയലളിതയുടെ സാരി വലിച്ചഴിച്ചു. അന്ന് അവർ പ്രതിപക്ഷ നേതാവായിരുന്നു. അവിടെയുണ്ടായിരുന്ന ഡിഎംകെ അംഗങ്ങൾ അവരെ പരിഹസിച്ച് ചിരിച്ചു. ജയലളിതയെ ഡിഎംകെ മറന്നോ?. നിങ്ങൾ അവരുടെ സാരി വലിച്ചു. നിങ്ങൾ അവരെ അപമാനിച്ചു. അന്ന് ജയലളിത പ്രതിജ്ഞ ചെയ്തു, താൻ മുഖ്യമന്ത്രിയായാലല്ലാതെ സഭയിലേക്ക് വരില്ലെന്ന്. രണ്ടു വർഷത്തിനു ശേഷം അവർ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരിച്ചെത്തി’’– ധനമന്ത്രി പറഞ്ഞു.

English Summary: Nirmala Sitharaman's 'Jayalalithaa's Saree' Reminder As DMK Questions Women Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com